Saturday, March 10, 2012

മലിംഗൻ പന്തുകൾ തീവിതയ്ക്കുന്നു


കഥ
സതീഷ്കുമാർ.കെ








        




             ക്രിക്കറ്റ് കളി ആലസ്യത്തിലേക്ക് നയിക്കുമെങ്കി വൈകുന്നേരങ്ങളിലെ ടെലിവിഷന്‍ സീരിയലുക മരണത്തിലേയ്ക്കുള്ള ഇടവഴികളാണ് എന്ന ചിന്ത മാധവനുണ്ടായിരുന്നു. ടി.വിയി ഇന്ത്യ  ടീമിന്‍റെ ക്രിക്കറ്റ്കളി ഉള്ളപ്പോഴൊക്കെ അയാ സ്കൂളില്‍നിന്നും അവധി എടുത്ത് കളി കാണാറുണ്ടായിരുന്നു.ആ സമയങ്ങളി ഹാളി വെറും നിലത്തുകിടക്കാറുള്ള മാധവന്‍, തന്‍റെ ശിരസ്സിനു സമീപം കാഷ്ഠമിടുന്ന കോഴികളെയോ കറങ്ങുന്ന ഫാനിനു ചുവട്ടി സോഫയിലുറങ്ങുന്ന പൂച്ചയെയോ അലക്കാത്ത വസ്ത്രങ്ങളോ കുട്ടികളുടെ ബഹളങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ആലസ്യം ആവേശത്തിലേക്ക് എത്തുന്ന അത്തരം ദിവസങ്ങള്‍ക്കൊടുവിലാണ് തന്‍റെ ജീവിതത്തി അവിസ്മരണീയമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് അയാ ഓര്‍ത്തു.


ടി.വിയ്ക്ക്‌ മുന്നിൽ പായ പോലും വിരിക്കാതെ റിമോട്ട്‌ ഉപയോഗിച്ച് സ്പോര്‍ട്സ്‌ ചാനലുക മാറ്റിക്കൊണ്ട് ഗ്രാനൈറ്റ്‌ തറയി കിടന്നിരുന്ന മാധവ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കളി വൈകുന്നതി മുഷിഞ്ഞ്‌, ക്ഷീണം അകറ്റാചായയ്ക്കായി അടുക്കളയിലെത്തി. കപ്ബോര്‍ഡ് തുറന്ന്, അതിനുള്ളില്‍നിന്നും ചായ നിറച്ച ഫ്ലാസ്ക് എടുക്കുന്നതിനിടയിബാറ്റ്സ്മാന്‍റെ സ്റ്റംപ് എറിഞ്ഞിട്ടു ഇളിഭ്യച്ചിരി കാട്ടുന്ന ലങ്കന്‍താരം ലസിത്‌ മലിംഗയെ പോലെ കപ്ബോര്‍ഡുക അയാളെ നോക്കി ഗോഷ്ടി കാട്ടി ചിരിച്ചു. അത് പണി ചെയ്ത ശിവനാചാരി മാധവന്‍റെ മുന്നി നിറഞ്ഞു.


ചീലാന്തിതടി അറുത്ത്‌ പലകയാക്കിയപ്പോഴും കപ്ബോര്‍ഡിന്റെ അളവുക എടുത്തപ്പോഴും ശിവ ഉണ്ടായിരുന്നില്ല. ഗണേശനാചാരിയാണ് അതൊക്കെ ചെയ്തത്. ചാണകഗന്ധം തളിച്ച കോളനി വഴികളിലൂടെ പലതവണ ഗണേശനാചാരിയുടെ വീട്ടിലെത്തി പണി ചെയ്യുവാനായി ക്ഷണിക്കുമ്പോ ഉടന്‍ തുടങ്ങാമെന്നുള്ള സ്ഥിരം മറുപടിക മാധവന്‍റെ കാതി പതിനാറുവിശേഷവും നാല്‍പ്പത്തിയൊന്നാം ചരമദിനവും ആചരിച്ചു കഴിഞ്ഞിരുന്നു . മാധവന്‍ പിന്നീട് ഗണേശനെ കാണുമ്പോമൗനത്തിന്റെ തപസ്‌ കാട്ടി ഒഴിഞ്ഞുമാറിയിരുന്നു.


ദക്ഷിണാഫ്രിക്ക ഇന്ത്യാ ഏകദിനമത്സരം തുടങ്ങിയ ദിവസമായിരുന്നു പണി തുടങ്ങാനായി ഗണേശനാചാരി പ്രത്യക്ഷപ്പെട്ടത്. അന്നും മാധവന്‍ അവധിയിലായിരുന്നു. ചുരുണ്ട മുടിയുടെ പിന്‍ഭാഗം നീട്ടിവളര്‍ത്തിയ ശിവ ലങ്കയുടെ ലസിത്‌ മലിംഗയെ അനുസ്മരിപ്പിച്ചു. തൊഴുത്തിന്റെ ഉള്ളി പ്ലാസ്റ്റിക്ചാക്ക്‌ നീളത്തില്‍കീറി മൂടിയിട്ടിരുന്ന ചീലാന്തിപ്പലകക ശിവന്റെ തലോടലി ഉണര്‍ന്നു വളരെവേഗം കപ്ബോര്‍ഡ് ഫ്രെയിമുകൾ ആകുന്ന കാഴ്ച, ടി.വിയിലെ കളിയിലെ ഓവറുകള്‍ക്കിടയിലുള്ള പരസ്യവേളകളിമാധവന്‍ കണ്ടുകൊണ്ടിരുന്നു. കളിയുടെ ആരവം ഉയരുമ്പോ ശിവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാ ടി.വിയുടെ മുന്നിലേയ്ക്ക് ഓടുമായിരുന്നു.


ഇന്ത്യ 210 റണ്‍സിന് ഓള്‍ഔട്ട്‌ ആയപ്പോ മാധവനു നിരാശയായി. അയാ അപ്പോ ശിവനെ പരിചയപ്പെട്ടു. ഗണേശനാചാരിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ്‌. എട്ടും ആറും വയസ്സുള്ള രണ്ട്‌ പെണ്‍കുട്ടിക. വാടകയ്ക്ക് താമസം. ഭാര്യ മാളവിക.

അവളെക്കുറിച്ച് സംസാരിച്ചപ്പോ ശിവ വാചാലനായി.

“ഞങ്ങ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചവരാണ്. ഒട്ടേറെ സമാനതക അന്ന് ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്ക്‌ തമ്മിലുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ്‌ കാണാറുള്ളപ്പോഴൊക്കെ തമിഴന്‍റെ ചായക്കടയിലെ രസവടയും മുറുക്കും സ്ഥിരമായി വാങ്ങി കൊടുക്കുമായിരുന്നു.ആ ശീലം ഇന്നും തുടരുന്നു. അന്നവപകരം തന്നിരുന്ന ചുംബനത്തിന്‍റെ അടയാളം ഇപ്പോഴും എന്‍റെ കവിളിലുണ്ട്....”
 
മാധവന്‍റെയും ശിവന്റെയും കുശലഭാഷണങ്ങളെ രഹസ്യമാക്കി വെച്ച ചിരിയിലൂടെയും മൂളിപ്പാട്ടിന്റെ  പതറുന്ന ശീലുകളിലൂടെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗണേശന്റെ പണിയുടെ താളത്തിന്റെ വേഗത, അയാളുടെ ഇടതു മുടന്തുകാലിന്‍റെ ചലനത്തിനു സമാനമായിരുന്നു.... ചെണ്ടമേളം പഠിക്കുന്ന കുട്ടിയെപ്പോലെ....... എന്നാ ശിവനെയാകട്ടെ പൂരപ്പറമ്പിലെ മേളക്കാരുടെ ചടുലത വന്ന രാജാവായിട്ടാണ് മാധവ കണ്ടത്‌.

“എന്‍റെ മാളവിക ഇതിനേക്കാ എത്രയോ നന്നായി ചായയുണ്ടാക്കും. പാചകകലയി അവ ഇന്ദ്രജാലക്കാരിയാണ്‌” തലേരാത്രിയി തന്നെ കഴുത്തി കുത്തിപ്പിടിച്ചു കാളിയുടെ ചുടലനൃത്തമാടി വീടിനു പുറത്തേയ്ക്ക്‌ തള്ളിവിട്ട മാളവികയെ ചായ കുടിക്കുന്നതിനിടയി ശിവ വാഴ്ത്തി. ഗാലറികളെ നിശബ്ദമാക്കികൊണ്ട് എട്ടു വിക്കറ്റിനു ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോ മാധവനു എല്ലാവരോടും അരിശം തോന്നി. 

എങ്കിലും അയാ ശിവനെ അഭിനന്ദിക്കാതിരുന്നില്ല. കൊത്തുപണിരൂപങ്ങതയ്യാറാക്കുന്നതിലാണ് തനിക്ക്‌ താല്‍പ്പര്യം എന്ന് പറഞ്ഞു കൊണ്ടു ശിവ പണി നിര്‍ത്തി ആയുധസഞ്ചി വീടിനുള്ളി വെച്ചു നടന്നു നീങ്ങി.

അടുത്ത ദിവസം ശിവനെയും കൂട്ടി വിജാഗിരിയും സ്ക്രുവും പണിയ്ക്കുള്ള മറ്റ് സാധനങ്ങളും വാങ്ങാ കടയിലെത്തിയ മാധവനോട് കടയുടമ പറഞ്ഞു 

“മിടുക്കനാണ്. കിട്ടാന്‍ പ്രയാസം. എപ്പോഴാണ് ഒളിച്ചോട്ടം എന്ന് പറയാന്‍ പറ്റില്ല.”

“ഒളിച്ചോട്ടമോ ...?”

കടയുടമയുടെ മറുപടി പുഞ്ചിരിയായിരുന്നു.

മാധവന്‍ ഫ്ലാസ്കിനിന്നും ചായ എടുത്ത് നുണഞ്ഞു കൊണ്ട് കപ്ബോര്‍ഡ്‌ അടച്ച്‌, ടി.വിയിലെ ഗാലറിയിലേക്ക്‌ ചെന്നു. ടോസ്സിലൂടെ ഇന്ത്യ ബാറ്റുമേന്തി ഗ്രൗണ്ടിലിറങ്ങിയപ്പോ ആര്‍പ്പുവിളികളോടെ മാധവന്‍ അവരെ സ്വാഗതം ചെയ്തു. പന്തുകൾ തുടരെ അതിര്‍ത്തിവരയി എത്തുന്നതിനിടയി വൈദ്യുതി നിലച്ചു. മാധവൻ പെട്ടെന്നു തന്നെ സ്റ്റേഡിയത്തിനിന്നും പുറത്തായി.

“നശിച്ച പവര്‍കട്ട് പകല്‍സമയത്തുമോ?” മാധവന്‍ അരിശത്തോടെ പിറുപിറുത്തു.

ഒഴിഞ്ഞ ഗ്ലാസ്‌ കപ്പ്‌ബോര്‍ഡി വെക്കുവാ അടുക്കളയിലെത്തിയ മാധവന്‍റെ മുന്നി പലകകള്‍ക്കിടയിലൂടെ ശിവൻ വീണ്ടും കടന്നുവന്നു പണി തുടര്‍ന്നു.

അന്നേദിവസം അതിരാവിലെ തന്നെ എത്തിയ ശിവൻ, മറന്നുപോയ ഡ്രില്ലിംഗ്പിറ്റ് എടുക്കാനായി അനുവാദം ചോദിച്ച്‌, മാധവന്‍റെ ബൈക്കുമായി പോയി. പത്തു മണിയ്ക്ക്‌ തിരിച്ചെത്തി, ക്ഷമ ചോദിച്ചുകൊണ്ട് വണ്ടിയുടെ ബോക്സി നിന്നും ബ്രാണ്ടിക്കുപ്പി പൊക്കിയെടുത്തു.

“ഇതു വാങ്ങാന്‍ പോയതായിരുന്നോ ? ഇതിവിടെ പറ്റില്ല. ഇന്ന് പണി വേണ്ട.” മാധവന്‍റെ രോഷം ഹിമാലയം കയറിയിരുന്നു.

ആദ്യ പീരിയഡി അധ്യാപകന്‍റെ അസാന്നിദ്ധ്യത്തിന്‍റെ ആവേശത്തി ക്ലാസ്സി കോലാഹലം കൂട്ടുന്ന കുട്ടികളേയും കടന്തല്‍കുത്ത ഏറ്റതുപോലെ മുഖം ചുവപ്പിക്കാറുള്ള പ്രധാന അധ്യാപികയെയും ചിന്തിച്ചു ബൈക്കി പറന്നപ്പോ പരാജയത്തിലേക്ക് നീങ്ങുമ്പോഴുള്ള ഇന്ത്യന്‍ടീമിന്‍റെ ദൈന്യത അയാളുടെ ഉള്ളി നിറഞ്ഞിരുന്നു.

അന്ന്, അമ്മ കാണാതെ മദ്യമകത്താക്കിയ ശിവൻ, കുഴഞ്ഞ ശബ്ദത്തി ഗണപതിയെയും കൃഷ്ണനെയും കുറിച്ച് ദൈവവിശ്വാസിയായ അമ്മയോട് വാചാലനായി തര്‍ക്കിച്ചു. ഗണപതിയ്ക്ക് ഭക്ഷണത്തോടും കൃഷ്ണനു പെണ്ണിനോടും അഭിനിവേശമാണെന്നും തന്‍റെ മാളവികയുടെ കൃഷ്ണ എപ്പോഴും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് അയാ മടങ്ങി.

വൃശ്ചികത്തിലെ കുളിരിനെ കുളിപ്പിക്കാനെത്തിയ മഴയിലൂടെ കാലന്‍കുട ചൂടി അടുത്തദിവസം സൂര്യനേക്കാ മുന്‍പേ വീടുണര്‍ത്തി കോളിംഗ്ബെ മുഴക്കിയ ശിവ, പാതിമയക്കത്തി വാതില്‍തുറന്ന മാധവന്‍റെ മുന്‍പി മദ്യഗന്ധം തുപ്പി ആയിരം രൂപ കടമായി ചോദിച്ചു. അഞ്ഞൂറ് രൂപ നല്‍കി ശിവനെ മടക്കിയയച്ചു.

അന്നു വൈകുന്നേരവും ഉറയ്ക്കാത്ത കാലുക വിറപ്പിച്ച് ആടിവന്ന ശിവ അടുത്തദിവസം വരാമെന്നു മാധവനു ഉറപ്പ്‌ കൊടുത്തു.

പിന്നീട്‌ ശിവനെ കണ്ടതേയില്ല. കടയുടമ പറഞ്ഞ ശിവന്‍റെ ഒളിച്ചോട്ടമായിരുന്നു അത്.

തൊഴുത്തിനോട് ചേര്‍ന്നു വെളിയി കിടന്നിരുന്ന ശിവന്‍റെ പണിയായുധങ്ങ ദിവസങ്ങ കഴിഞ്ഞു മാധവന്‍ എടുത്ത് വീടിനുള്ളി വെച്ചു. കപ്പ്‌ബോര്‍ഡിന്‍റെ പണി ഒറ്റയ്ക്ക്‌ പൂര്‍ത്തിയാക്കിയ ദിവസം ഗണേശനാണ്‌ അവ എടുത്തു കൊണ്ടുപോയത്‌.

കറങ്ങുന്നഫാനിന്‍റെ കാറ്റ്‌ തലയി തട്ടിയപ്പോൾ ഓർമ്മകളിൽ നിന്നുണർന്ന്, മാധവന്‍ ടി.വിയ്ക്ക്‌ മുന്നിലെത്തി കാണികളുടെ ആരവങ്ങളിലേക്ക് ചേര്‍ന്നു. സര്‍വസംഹാരിയായ ലസിത്‌ മലിംഗയുടെ പന്തുകള്‍ക്ക്‌ ഇപ്പോ തീഷ്ണത കുറവാണോ എന്നു മാധവ സംശയിച്ചു. ഫീല്‍ഡിലെ അയാളുടെ പദചലനങ്ങള്‍ക്ക് ലക്ഷ്യബോധമില്ലായിരുന്നു. മൂന്നു നിസ്സാര ക്യാച്ചുക കളഞ്ഞു  മലിംഗ  67 റണ്‍സ് കൊടുത്ത് ഇന്ത്യയ്ക്കു 305 സ്കോ വെച്ചുനീട്ടി. ആവേശകരമായ മത്സരം അവസാന ഓവർ വരെ നീണ്ടു. ജയം കൈയ്യെത്തിപ്പിടിക്കാവുന്ന ഒരു ഘട്ടത്തിൽ അവസാന പോരാളിയായ മലിംഗയുടെ ബാറ്റിനിടയിലൂടെ  നുഴഞ്ഞുചെന്ന പന്ത്‌ ആ സാധ്യതയുടെ ബെയിൽസ്‌ തെറിപ്പിച്ചു. ഗാലറിയിൽ ആഘോഷത്തിമിർപ്പ്‌ !

 
കളിയുടെ ഊർജ്ജമേറ്റുവാങ്ങി നടക്കാനിറങ്ങിയ മാധവ വൈകുന്നേരം അഞ്ചു മണിയുടെ തിരക്കുള്ള കവലയിലേക്ക് ഊര്‍ന്നു കയറിയപ്പോഴാണ് മലിംഗയുടെ രൂപത്തിൽ ശിവൻ വീണ്ടും പ്രത്യക്ഷപ്പെട്ടത്. മീൻചന്തയോട് ചേര്‍ന്നു നിരപ്പായ സ്ഥലത്തുവിരിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ഷീറ്റി , ചതുരപ്പലകകള്‍ക്കിടയി, ആള്‍ക്കൂട്ടത്തിന്‍റെ വേലിക്കെട്ടിനുള്ളിലിരുന്നു ശിവന്‍ കൊത്തുപണി നടത്തുന്നു. താടിയും മുടിയും കുറേക്കൂടി നീണ്ടിരിക്കുന്നു. ചതുരപ്പലകയി അണക്കെട്ടിന്‍റെ രൂപം മെനയുന്ന ശിവന്‍റെ ഉളിയുടെ ചലനങ്ങളി ഫീല്‍ഡിലെ മലിംഗയെ മാധവ ദര്‍ശിച്ചു.


“ഹ ഹ ഹ” പിറുപിറുത്തുകൊണ്ടിരുന്ന ജനക്കൂട്ടം ശിവന്‍റെ പൊട്ടിച്ചിരിയി നിശബ്ദമായി. അനേകം കണ്ണുക ഒരേ സമയം ആ പലകയിലേക്ക് കേന്ദ്രീകരിക്കാ തിരക്ക്‌ കൂട്ടിയ ശ്രമത്തിനിടയി മാധവന്‍ സ്വയമറിയാതെ മുന്നോട്ടാഞ്ഞു ശിവന്‍റെ തോളി കൈ വെച്ചു. ഉയർന്നുവന്ന മുഖത്ത്‌ ആദ്യം അമ്പരപ്പും പിന്നീട് അപരിചിതത്വവും തെളിഞ്ഞ്‌, ഒടുവി തിരിച്ചറിവായി.


ശിവന്‍ എഴുന്നേറ്റു.

“സാറോ....?”

“എന്താ ശിവാ ഇത്.......?”

കളിക്കളത്തി പിഴവുക സംഭവിക്കുമ്പോഴുള്ള മലിംഗയുടെ ഭാവം മാധവ ശിവനി അപ്പോ കണ്ടു.

ചന്തയുടെ കോണി വിരിച്ചിരുന്ന നീല പ്ലാസ്റ്റിക്‌ഷീറ്റിനു മുകളി ശിവന്‍റെ കൈത്തലോടലേറ്റ അനേകം ബിംബങ്ങളും അയാളുടെ ചീതുളിയും നിശബ്ദമായിരുന്നു. അതിനു ചുറ്റുമുള്ള പാദചലനങ്ങ പെരുമഴപ്പെരുക്കത്തി നിന്നും ചാറ്റലിലേയ്ക്ക്‌ എത്തിയിരുന്നു. അതിനുമപ്പുറത്തെ മീന്‍കച്ചവടക്കാരും പച്ചക്കറിവില്‍പ്പനക്കാരും തിരക്കിലായി.


 “എന്‍റെ ചീതുളിക്ക് ഒത്തിരി രൂപം കൊത്താനുണ്ട്. അങ്ങനെ ഞാന്‍ ഈ തെരുവിലെത്തി. ഇവിടെ ഉടമസ്ഥനും പണിക്കാരനും ഞാ തന്നെയാണ്.” ശിവന്‍ പറഞ്ഞു.

ഒരു അണക്കെട്ടിനു ചുറ്റും നിലവിളിയ്ക്കുന്ന ജനങ്ങളെ ആലേഖനം ചെയ്ത കൊത്തുപണി മാധവനെ കാട്ടിക്കൊണ്ട് നിന്നിരുന്ന ശിവന്‍റെ കണ്ണുക അല്‍പ്പമകലെ അപ്പോ വന്നുനിന്ന പോലീസ്ജീപ്പിൽ ചെന്നു തറഞ്ഞു. 

അയാമലിംഗയുടെ പന്തുകളുടെ വേഗത ആവാഹിച്ച് കൊത്തുപണിരൂപങ്ങ അടുക്കി വെക്കാ തുടങ്ങി.......എല്ലാ കൊത്തുപണിരൂപങ്ങളിലും അന്ത്യചുംബനം നല്‍കി.


സാറ്‌ സംശയിക്കണ്ട. അവർ വരുന്നത്‌ എന്നെ കൊണ്ടുപോകാനാണ്‌. ഞാനും കൊത്തുപണിയും എന്റെ മാളവികയും....ഇതി ഒന്നില്ലെങ്കി മറ്റൊന്നും ഇല്ല. ഒന്നു തീർന്നു കഴിഞ്ഞു. ഇനി ബാക്കിയുള്ളത്‌ ഞാനിതാ തീർക്കുന്നു”.  പെട്രോളിന്‍റെ ജാ കൊത്തുപണിരൂപങ്ങള്‍ക്ക്‌ മേലെ തുറന്നുകൊണ്ട് ശിവൻ പറഞ്ഞു.


മലിംഗ പന്തുകളുടെ ആവേശം നൊടിയിടയിൽ ഉണരുന്നതു കണ്ടുകൊണ്ടു നിന്ന മാധവന്റെ മുന്നിലൂടെ കാക്കിയുടെ കാഴ്ച വന്നെത്തുന്നതിനു തൊട്ടുമുമ്പാണ്‌ കൊത്തുപണിരൂപങ്ങളെയും ഉടലാകെയും നക്കിയെടുത്തുകൊണ്ട്‌ തീപ്പന്തുകൾ തുടരെ പതിച്ചത്.


  O



 PHONE : 9037577265






No comments:

Post a Comment

Leave your comment