കവിത
ലതാദേവി
ചുവരുകൾ
നീണ്ടുനീണ്ടൊരു വൻകരയാകുന്നു.
അപ്പുറം നീ കിനാവ് കൊയ്തും
ഇപ്പുറം ഞാൻ കിതപ്പാറ്റിയും
കാലം കഴിക്കും.
നിന്റെ നിശ്വാസത്തിന്റെ ഗന്ധം
ചുവരുകൾക്കിപ്പുറം എന്നിൽ നിറയും.
തിരമാലകൾക്കുമേൽ
മൗനം കുടചൂടുമ്പോൾ
നീ ഭൂമി തുരന്നു തുരന്ന്
മടുത്ത് വിയർപ്പാറ്റുമ്പോൾ
ഞാൻ മേഘക്കീറുകൾ തുന്നിച്ചേർത്ത്
നിനക്കൊരു പുതപ്പ് തീർക്കും
നിന്റെ വേനലിനെ പുതപ്പിക്കും.
O