Sunday, March 8, 2015

പാരദോഷികം

കഥ
സോക്രട്ടീസ്‌.കെ.വാലത്ത്‌



      ഴുത്തുകാരന്‌ അനുമോദനാർത്ഥം പാരിതോഷികമായി 'ഒരിന്നത്‌' കൊടുക്കാൻ പരക്കെ തീരുമാനിക്കപ്പെട്ടു. ടി കാര്യത്തിനായി എഴുത്തുകാരന്റെ സാന്നിധ്യത്തിൽ ഒരു കൂടിയാലോശനായോഹം കൂടപ്പെട്ടു. അയ്മ്പതിനായിരം രൂപ കൊടുക്കാൻ തീരുമാനമായി. അദ്യം അതും അതിലപ്പുറവും അർഹിക്കുന്നതായും ഉദ്ബോധനങ്ങൾ ഉണ്ടായി.

ശേഷം ടി തുകയിലേക്ക്‌ പൈനായിരം വീതം പരേതന്റെ, സോറി അവാർഡിതന്റെ സ്നേഹിതരും അത്യാവശ്യം ചുറ്റുപാടുമുള്ള അഞ്ചുപേരിൽ നിന്നും സംഭാവനയായി സമാഹരിക്കാൻ ഓരോരുത്തരെയായി ഫോണിൽ വിളിച്ച്‌ കമ്മറ്റി തലവൻ കാര്യം പറഞ്ഞു. ഒന്നാം സുഹൃത്ത്‌ ആവേശഭരിതനായി തന്റെ പൈനായിരം ഉറപ്പു പറഞ്ഞു. കൂട്ടത്തിൽ ഇങ്ങനെയും കൂടി. "എന്റെ ഷെയർ കിട്ടിയതായി തന്നെ കരുതി സംഗതി ഡിക്ലയർ ചെയ്തോ. കാശ്‌ ഞാൻ അവന്‌ സൗകര്യം പോലെ കൊടുത്തോളാം. അവൻ പക്ഷെ എന്നോട്‌ മേടിക്കില്ല. അതാണ്‌ ഞങ്ങൾ തമ്മിലുള്ള ഒരിദ്‌."

ഇങ്ങനെ തന്നെ ബാക്കി സുഹൃത്തുക്കളും പറഞ്ഞതോടെ കമ്മറ്റി, ടി കാര്യം ഒരു കാലി കവറിലേക്ക്‌ ഇട്ട്‌ മാറ്റിവെക്കുകയും സമ്മേളനത്തിന്റെ കാര്യങ്ങളിലേക്ക്‌ കടക്കുകയും ഉടൻ തന്നെ അവാർഡ്‌ വിവരം പത്രചാനൽ ദ്വാരാ ഇഹലോകജനങ്ങളെ മുഴുവൻ അറിയിക്കുകയും ചെയ്തു.

ഉണ്ടായിരുന്ന കാശിനു ബസ്സിൽ കയറി കാലിചായയ്ക്കും വകയില്ലാതെ വീട്ടിലെത്തിയ എഴുത്തുകാരനെന്ന ശവപ്പെട്ടിയുടെ പുറത്ത്‌ റെഡിയായി നിൽക്കുന്ന ഭാര്യയുടെ വഹ ഒടുക്കത്തെ ആണി - "ലുലൂല്‌ പോണോ ഒബ്രോൺ മോളീ പോണോ?"

O

2 comments:

  1. ഇങ്ങനെ കളിയാക്കരുത് - എന്തായാലും ആ വാർഡ "ല്ലേ?"

    ReplyDelete

Leave your comment